റായ്പൂർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ ചൈതമാ ഗ്രാമത്തിൽ ബിലിവേഴ്‌സ് ചർച്ച് സഭാംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ദൈവാലയനിർമാണം ഹിന്ദുതീവ്രവാദികൾ തടസപ്പെടുത്തി.
ഏകദേശം രണ്ടായിരത്തിൽപരം ഹിന്ദുക്കൾ ദൈവാലയ നിർമാണം നടക്കുന്ന സ്ഥലത്ത് എത്തി, ദൈവാലയത്തിന്റെ മുൻവശത്ത് മതിൽകെട്ടി അടച്ചാണ് ദൈവാലയനിർമാണം തടസപ്പെടുത്തിയിരിക്കുന്നത്. ബിലിവേഴ്‌സ് ചർച്ചിന്റെ നൂറു രൂപയിൽപരം കുടുംബങ്ങളാണ് ഇവിടെ ആരാധന നടത്തുന്നത്.
21-ന് ഞായറാഴ്ച ഈ കോമ്പൗണ്ടിൽ പ്രാർത്ഥന നടക്കുമ്പോൾ ഈ അക്രമിസംഘം ഇവരെ ആക്രമിച്ചശേഷമാണ് ചുറ്റുമതിൽ പണി ആരംഭിച്ചത്. മതമാറ്റം നടത്തുന്നു എന്ന ആരോപണമാണ് ഈ തീവ്രവാദികൾ ഇവരുടെമേൽ ഉന്നയിച്ചിരിക്കുന്നത്.
ദൈവാലയ നിർമാണം തടസപ്പെടുത്തിയ വിവരം പോലിസിലും ജില്ലാ അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്ന് ഇടവകക്കാർ പറയുകയുണ്ടായി. ക്രിസ്ത്യാനികളോട് മതംമാറി ഹിന്ദുക്കളാകാനാണ് ഈ തീവ്രവാദികൾ ആവശ്യപ്പെടുന്നതെന്ന് നാഷണൽ ക്രിസ്ത്യൻ ഫോറം ആർ.ഡി. ലാൽ അറിയിച്ചു. രക്തസാക്ഷിത്വം വഹിക്കുവാൻ തയാറാണെങ്കിൽ മാത്രമേ ഇവിടെ ക്രൈസ്തവരായി ജീവിക്കുവാൻ സാധിക്കുകയുള്ളൂവെന്ന് ഇവർ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *